vaiga started

കാർഷികോല്പന്ന സംസ്കരണവും മൂല്യവർദ്ധനവും അടിസ്ഥാനമാക്കി കൃഷിവകുപ്പ്സംഘടിപ്പിക്കുന്ന വൈഗകാർഷികപ്രദർശനത്തിന്റെയും ശില്പശാലയുടെയും പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്ആയിരുന്നു വൈഗ ആരംഭിച്ചത്.തുടർച്ചയായ വർഷങ്ങളിൽ പ്രതിസന്ധികൾ നേരിട്ടെങ്കിലും സംസ്ഥാനത്തെ കാർഷികമേഖലയ്ക്ക്കൈ വരിക്കാനായത്ശ്രദ്ധേയമായ വളർച്ചയാണ്. 2018ലെപ്രളയവും 2019ലെ കാലാവസ്ഥാദുരന്തങ്ങളും തുടർന്നുണ്ടായ കോവിഡ്പ്രതിസന്ധികൾക്കും ശേഷം പുനരുജ്ജീവിച്ച കാർഷിക മേഖലക്ക്‌ 2021- 22 കാലഘട്ടത്തിൽ 4.64% വളർച്ച കൈവരിക്കുവാനായത്ഈ മേഖലയിൽ സർക്കാർ നൽകിയ ക്രിയാത്മകമായ ഇടപെടലുകൾ കാരണമാണ്. 

കർഷകർക്ക് മികച്ച   വരുമാനം ഉറപ്പു വരുത്തുന്നതിനും കാർഷിക മേഖലയിലേക്ക്  പുതുസംരംഭകരെ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടു നടത്തുന്ന ശ്രദ്ധേയമായ പ്രദർശന വിപണന മേളയാണ് വൈഗ. ആധുനിക സാങ്കേതിക മുന്നേറ്റങ്ങൾ അടുത്തറിയുന്നതിന്കർഷക വിദഗ്ധരുമായി സംവദിക്കുന്നതിനുമുള്ള വേദികൂടിയാണ് വൈഗ. കാർഷിക സംരംഭകർക്കാവശ്യമായ ഡിപിആർ തയ്യാറാക്കുന്നതിലും വൈഗ സഹായകരമാണ്. മൂല്യവർധിത ഉൽപ്പന്നങ്ങൾക്കു വിപണിയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കാർഷിക മേഖലയുടെ പുരോഗതിക്ക് സർക്കാർ മുന്തിയ പരിഗണയായാണ് നൽകുന്നത്. കാർഷികമേഖലയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ അതിന്റെ പുനരുജ്ജീവനത്തിനു പ്രാധാന്യം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്വീകരിക്കുകയുണ്ടായി. കോവിഡ്പ്രതിസന്ധിമൂലം ഭക്ഷ്യസുരക്ഷയ്ക്ക്തന്നെ വെല്ലുവിളി ഉണ്ടായേക്കുമെന്ന ഘട്ടത്തിലാണ് സുഭിക്ഷകേരളം പദ്ധതി ആരംഭിച്ചത്. ഇതിലൂടെ 35,000 ഏക്കറിൽ അധികം തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുവാൻ സാധിച്ചു. അതിന്റെ തുടർച്ചയായി സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക്കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയതാണ് ഞങ്ങളുംകൃഷിയിലേക്ക്പദ്ധതി. ഇതിനകംതന്നെ 26000ത്തോളം കൃഷി കൂട്ടങ്ങൾ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുവാൻ കഴിഞ്ഞു. 8628 ഹെക്ടർ നെൽകൃഷി അധികമായി ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്. പച്ചക്കറികൃഷിയുടെ കാര്യത്തിൽ വൻകുതിച്ചുചാട്ടമാണ് ഉണ്ടാക്കുവാനായത്. 2016ൽ 7.25 ലക്ഷം മെട്രിടൺ ആയിരുന്നു ഉത്പാദനമെങ്കിൽ 2022ൽ അത് 16 ലക്ഷം മെട്രിക്ടണ്ണിലേക്കും വിസ്തൃതി അരലക്ഷം ഹെക്ടറിൽനിന്നും 1.10 ലക്ഷം ഹെക്ടറിലേക്കും എത്തിക്കുവാനായി. 16 ഇനംപഴം- പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപിക്കുവാനും, 27 ഇനം വിളകളെ കാർഷിക വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുവാനും കഴിഞ്ഞു. നെൽകൃഷി നടത്തുന്ന ഭൂവുടമകൾക്കുള്ള റോയൽറ്റി 2000 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തുവാനും കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മുന്നേറ്റത്തിനായി മൂന്ന് തരം പ്രവർത്തനങ്ങളാണ്
സംസ്ഥാനത്ത് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. ശാസ്ത്രീയ കൃഷിയിലൂടെ ഉൽപാദന ക്ഷമതവർദ്ധിപ്പിക്കുക, ഉൽപന്നശേഖരണവും വിപണനവും മെച്ചപ്പെടുത്തി കർഷകർക്ക് മികച്ച വരുമാനവും സ്ഥിരവിപണിയും ഉറപ്പുവരുത്തുക, കാർഷികോല്പന്നങ്ങളെ വ്യാവസായിക മൂല്യവർദ്ധനവിനുള്ള നിക്ഷേപങ്ങളുമായി ബന്ധിപ്പിക്കുക എന്നിവയാണവ. സംസ്ഥാനത്തുടനീളം വിവിധപ്രദേശങ്ങളിൽ അഗ്രോപാർക്കുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. പാലക്കാട്, തൃശ്ശൂർ, ആലപ്പുഴജില്ലകളിൽ റൈസ്പാർക്കും,കുറ്റിയാടിയിൽ നാളികേര പാർക്കും, വയനാട്കോഫി പാർക്കും സ്ഥാപിക്കും. കാർബൺ ന്യൂട്രൽ മലബാർ കോഫിഎന്നബ്രാൻഡിൽ കാപ്പി പുറത്തിറക്കുകയാണ് ലക്‌ഷ്യം. ഉൽപാദനത്തിനും, മൂല്യവർദ്ധനവിനും, വിപണനത്തിനും തുല്യപ്രാധാന്യം നൽകികൊണ്ട് കാർഷിക മേഖലയിൽ മുന്നേറ്റം ഉണ്ടാക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനായി വൈഗയോട് അനുബന്ധിച്ചുള്ള ഡിപിആർക്ലിനിക്ക്, ബിസിനസ്മീറ്റ്, സെമിനാറുകൾ, അഗ്രിഹാക്കത്തോൺ എന്നിവ സഹായകരമാകും.

വകുപ്പുകളുടെ പിന്തുണയോടെ മൂല്യവർദ്ധന കൃഷിമിഷൻ എന്ന ഒരു വലിയ പദ്ധതി ഉടനെ തന്നെ നടപ്പാക്കും. മൂല്യവർധിത കാർഷികോല്പന്നങ്ങളെ വിപണനം നടത്തുന്നതിനായി കർഷകരുടെ കൂടെ പങ്കാളിത്തമുള്ള കാബ്‌കോ മൂന്നാം നൂറുദിന പദ്ധതികളുടെ ഭാഗമായി യാഥാർത്യമാക്കും. മൂല്യ വർധിത കാർഷികോല്പന്നങ്ങൾക്ക് ആകർഷകമായ പാക്കിങ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്പാക്കേജിങ്ങുമായി ധാരണാപത്രം വൈഗയുടെ വേദിയിൽ ഒപ്പുവയ്ക്കും. വൈഗയുടെഭാഗമായി 50 സംരംഭങ്ങൾ ആരംഭിക്കുന്നതിനു ഡിപിആർ ക്ലിനിക്കുകൾ വഴി വിശദമായ പദ്ധതി രേഖകൾ നൽകുകയും , ബിസിനസ്സ്(B2B)മീറ്റ്, അഗ്രിഹാക്കത്തോൺ എന്നിവ സംഘടിപ്പിക്കുകയും ചെയ്യും.