now onwards Fruits and vegetables will be refrigerated in vehicles

പഴം പച്ചക്കറികൾ ഇനി ശീതീകരിച്ച വാഹനങ്ങളിൽ

കൃഷി വകുപ്പിന്റെ കാർഷിക വിപണി ശാക്തീകരിക്കൽ പദ്ധതിപ്രകാരം പഴം-പച്ചക്കറി വിപണനത്തിനായി ശീതീകരണ സംവിധാനം ഉള്ള 10 വാഹനങ്ങളുടെ ഫ്ളാഗ് ഒാഫ് കർമ്മം    തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അങ്കണത്തിൽനടന്നു.
 ഈ പദ്ധതി പ്രകാരം വിവിധ ജില്ലകളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഹോർട്ടികോർപ്പ്, കാർഷികോത്പാദക സംഘങ്ങൾ എന്നിവരാണ് ഗുണഭോക്താക്കൾ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും മറ്റ് ഏജൻസികൾക്ക് 100 ശതമാനം സബ്സിഡി നിരക്കിലും ആണ് വാഹനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.  പദ്ധതിയിലെ  19 വാഹനങ്ങളില്‍   ആദ്യ  10 വാഹനങ്ങളാണ് ഇന്ന് നിരത്തിലിറങ്ങിയത്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ആണ് പദ്ധതി നിർവഹണ ഏജൻസി.

1200 സിസി യുള്ള റീഫർ വാനുകളാണ് വാഹനം. 800 കിലോഗ്രാം വരെ ഭാരം ചുമക്കാനുതകുന്ന വാഹനങ്ങളിൽ 6 മുതൽ 8 ഡിഗ്രി വരെ താപനിലയിൽ പഴം പച്ചക്കറികൾ 6 മണിക്കൂർ വരെ ഫ്രഷ് ആയി തന്നെ സൂക്ഷിക്കുവാനാകും. വിവിധ ജില്ലകൾക്ക് നൽകിയ വാഹനങ്ങളുടെ വിവരം ചുവടെ ചേർക്കുന്നു. തിരുവനന്തപുരം നന്ദിയോട് സർവീസ് കോ-ഒാപ്പറേറ്റീവ് ബാങ്ക്, കൊല്ലം ജില്ലാ കന്നുകാലി ആൻഡ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് സൊസൈറ്റി ഇട്ടിവാ, പത്തനംതിട്ട എലത്തൂർ സർവീസ് സഹകരണ ബാങ്ക്, കോയിപ്ര ഫാർമർ എക്സ്റ്റൻഷൻ ഒാർഗനൈസേഷൻ, ആലപ്പുഴ ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, കഞ്ഞിക്കുഴി പി ഡി എസ്, ഹോർട്ടികോർപ്പ്, കോട്ടയം നീലോർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ഇടുക്കി മംഗളം സർവീസ് സഹകരണ ബാങ്ക്, 2. നെയ്ശ്ശേരി അഗ്രോ ഫുഡ് പ്രൊഡ്യൂസർ കമ്പനി.